റജീബ് കമാൽ മുഹമ്മദിന്റെ വേർപാടിൽ വിതുമ്പി യുഎയിലെ ആത്മ മിത്രങ്ങൾ.
അൽ ഐൻ: കഴിഞ്ഞ ദിവസം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ മരണപെട്ട പ്രവാസിയും SYS കാട്ടു മുറാക്കൽ യുണിറ്റ് ജനറൽ സെക്രട്ടറിയുമായ റജീബ് കമാൽ മുഹമ്മദ് (44) ന്റെ വേർപാടിൽ വിതുമ്പി
യുഎയിലെ ആത്മ മിത്രങ്ങൾ. തീർത്തും സൗമ്യനും പരോപകാരിയു മായിരുന്നുവെന്ന് സഹപാഠികളും കൂടെ ജോലി ചെയ്ത സുഹൃത്തുക്കളായ മുനീർ പാണ്ഡ്യാല, ബഷീർ കുരുവപൊയിൽ എന്നിവർ സ്മരിക്കുന്നു. അകാലത്തിലുണ്ടായ ഈ വേർപാട് വിശ്വസിക്കാൻ കഴിയുന്നില്ല ഇവർ പറഞ്ഞു.
മർകസ് ആർട്സ് കോളേജ് (1993-96) ബാച്ചിൽ പഠിച്ചിരുന്ന റജീബ് കമാൽ മർകസ് തൊഴിൽ ദാന പദ്ധതി മുഖാന്തരം എത്തി അഡ്‌നോക്ക് പെട്രോൾ പമ്പിൽ അൽ ഐനിൽ 10 വർഷത്തോളം ജോലി ചെയ്തിരുന്നു. കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് നാട്ടിലേക്ക് പോയത്. പ്രവാസം അവസാനിപ്പിച്ച ശേഷം ചിറിയൻ കീഴിൽ വ്യാപാര സ്ഥാപനം നടത്തി വരികയായിരുന്നു റജീബ്. ചിറയിന്‍കീഴ് പുളിമൂട് റാഹത്ത് മൻസിൽ നിവാസിയും SYS തിരുവനന്തപുരം ജില്ലാ ട്രെഷററും ആയിരുന്ന മർഹൂം കമാല്‍ ഹാജി(റാഹത്ത്) യുടെയും സുബൈറ ബീവിയുടെയും മകനാണ് റജീബ്. ഭാര്യ : റോഷിദ
മക്കള്‍ : ഹിബ. റാഷിദ്, ഹാനിയ, സഹോദരന്‍ : റഷീദ് കമാൽ മുഹമ്മദ്. റജീബിന്റെ നിര്യാണത്തിൽ മർകസ് ആലുംനെ യുഎഇ ചാപ്റ്റർ അനുശോചനം അറിയിച്ചു.പരേതനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും പ്രാർത്ഥന നടത്താനും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അഭ്യർത്ഥിച്ചു.