ഷാർജയിലെ പള്ളികളിൽ ആളുകളുടെ എണ്ണം കുറയ്ക്കും.
ഷാർജ: ഷാർജയിലെ മോസ്കുകളിൽ പ്രാർത്ഥനക്കു പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കുറവ് വരുത്താൻ അധികൃതർ നീക്കം ആരംഭിച്ചു. കോവിഡ് രോഗവ്യാപനം കുറക്കുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി നടപ്പിലാക്കുന്ന സലാമ എന്ന പ്രചാരണ നടപടികളുടെ ഭാഗമായാണ് ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ട് വരുന്നത്. ഇതനുസരിച്ച് ലേബർ ക്യാമ്പുകളിൽ നിന്നും തൊഴിലാളികളെ കൊണ്ട് വരുന്ന ബസ്സുകൾ വലിയ മോസ്‌ക്കുകളിലേക്കു പോകുന്നതിനു നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ആരോഗ്യസംരക്ഷ നിയമങ്ങൾ പാലിക്കാൻ തയ്യാറാകണമെന്നും രോഗ വ്യാപനം നിയന്ത്രിക്കാൻ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.