ഒമ്പത് മാസത്തിനിടെ കുവൈത്തില്‍ വിറ്റത് 10.8 ടൺ സ്വര്‍ണം
കുവൈത്തിൽ ഈ വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ സ്വര്‍ണാഭരണങ്ങളുടെ ആവശ്യം വർധിച്ചതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കുകൾ. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വില്‍പനയായ 10 ടണ്ണുമായി താരമത്യം ചെയ്യുമ്പോൾ ഈ വർഷം 10.8 ടണ്ണായാണ് വർദ്ധനല് ഉണ്ടായിട്ടുള്ളത്. വാർഷികാടിസ്ഥാനത്തിൽ സ്വര്‍ണ വില്‍പനയില്‍ എട്ട് ശതമാനത്തിന്റെ വർധനയുണ്ടായതായും കണക്കുകള്‍ പറയുന്നു. സെപ്തംബർ 30 വരെയുള്ള ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തിനുള്ളിൽ രാജ്യത്ത് സ്വര്‍ണ നാണയങ്ങൾക്കുള്ള മൊത്തം ഡിമാൻഡ് 22.22 ശതമാനം വർധിച്ച് 3.3 ടണ്ണിലെത്തി. മുൻവർഷത്തെ ഇതേ കാലയളവിലെ 2.7 ടണ്ണുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ കുതിപ്പ്.