മരിച്ച ക്യാപ്റ്റന്‍ ദീപക് സാത്തേയ്ക്കുള്ളത് 30 വര്‍ഷത്തെ പരിചയ സമ്പത്താണ്.
കോഴിക്കോട് : കരിപ്പൂരില്‍ അപകടമുണ്ടായത് കനത്ത മഴ മൂലം പൈലറ്റിന് റണ്‍വേ കാണാന്‍ സാധിക്കാത്തതിനെ തുടര്‍ന്നെന്നാണ് പ്രാഥമിക സൂചനകള്‍. വിമാനദുരന്തത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് സാത്തേയ്ക്കുള്ളത് 30 വര്‍ഷത്തെ പരിചയ സമ്പത്താണ്.ഐ എക്സ് 1344 എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ മുഖ്യ പൈലറ്റ് കമാണ്ടർ ആയിരുന്നു ദീപക് സത്തെ. 59 വയസ്സുള്ള കമാണ്ടർ ദീപക്, എയർഫോഴ്സിൽ നിന്നു വിരമിച്ച ശേഷം എയർ ഇന്ത്യ എക്സ്പ്രെസ്സിൽ പൈലറ്റ് ആയി പ്രവർത്തിക്കുകയായിരുന്നു. ഒരു പക്ഷേ എയർ ഇന്ത്യയിലെ മികച്ച പത്തു പൈലറ്റുമാരിൽ ഒരാളാണ് ഇദ്ദേഹമെന്ന് എയർ ഇന്ത്യവൃത്തങ്ങൾപറയുന്നു. കരിപ്പൂരിലെ ഹിൽ ടോപ് /ടേബിൾ ടോപ് റൺവേയിൽ ഇങ്ങനെയൊരു അപകടം സംഭവിക്കാൻ പ്രതികൂല കാലാവസ്ഥ തന്നെയാവും പ്രധാന കാരണമെന്ന് എക്സ്പെർട്ടുകൾ പറയുന്നു. മഹാരാഷ്ട്രയിലെ നാഷണല് ഡിഫന്സ് അക്കാദമിയില് നിന്നും 1980ലാണ് കോഴ്‌സ് പൂർത്തിയാക്കിയത്. എയര്ഫോഴ്‌സ് അക്കാദമിയില് നിന്നും സ്വോര്ഡ് ഓഫ് ഹോണർ ബഹുമതി നേടിയിട്ടുണ്ട്. എയര് ഇന്ത്യ എക്‌സപ്രസ് ബോയിങ് 737ന്റെ പൈലറ്റായി പ്രവേശിക്കുന്നതിന് മുൻ പ് എയർ ഇന്ത്യ എയർ ബസ് 310ന്റെ പൈലറ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഭാര്യയ്ക്കും രണ്ട് ആണ്മക്കള്ക്കുമൊപ്പം മുംബൈയിലെ പോവൈയിലായിരുന്നു താമസം.