കേരളത്തില്‍ ലോക്ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി.
കേരളം: കേരളത്തിൽ ലോക്ക് ഡൌൺ വീണ്ടും നീട്ടാൻ തീരുമാനമായി, ജൂൺ 16 വരെയാണു ലോക്ഡൗൺ നീട്ടിയത്. രോഗസ്ഥിരീകരണ നിരക്ക് 10ൽ താഴെയെത്തിയ ശേഷം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണു വിദഗ്ധോപദേശം. നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങളെല്ലാം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച കൂടുതൽ കടകൾ തുറക്കാം. രോഗസ്ഥിരീകരണ നിരക്ക് 10ൽ താഴെയെത്തിയ ശേഷം ലോക്ഡൗൺ പൂർണമായി പിൻവലിച്ചാൽ മതിയെന്നാണു വിദഗ്ധോപദേശം. ജനജീവിതം സ്തംഭിച്ചതിനാൽ രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ മാത്രം നിയന്ത്രണങ്ങൾ തുടരുക എന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. രണ്ടാം തരംഗത്തിൽ ടിപിആർ 30ൽ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്നു കുറഞ്ഞുവെങ്കിലും അതിനു ശേഷം കാര്യമായ കുറവുണ്ടായില്ല. 40 – 44 പ്രായക്കാർക്ക് മുൻഗണനാനിബന്ധന ഇല്ലാതെ എല്ലാവർക്കും വാക്സീൻ നൽകാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട് . വാക്സീൻ ക്ഷാമത്തിനു താൽക്കാലിക പരിഹാരമായതോടെ ദിവസേനയുള്ള വാക്സിനേഷൻ വർധിപ്പിച്ചിട്ടുണ്ട് . കഴിഞ്ഞ 4 ദിവസങ്ങളിലായി പ്രതിദിനം ശരാശരി ഒന്നര ലക്ഷം ഡോസ് കുത്തിവയ്പുകളാണ് നടക്കുന്നത്.