ദുബായിലെ രണ്ടാമത്തെ കോവിഡ് ഫീല്ഡ് ആശുപത്രിയും അടച്ചു.
ദുബായ്: ദുബായിലെ രണ്ടാമത്തെ കോവിഡ് ഫീല്ഡ് ആശുപത്രിയും അടച്ചു. ദുബായ് പാർക്ക്സ് ആന്റ് റിസോർട്ട്സ് ആശുപത്രിയാണ് അവസാന കോവിഡ് രോഗിയും ആശുപത്രിവിട്ടതോടെ പ്രവർത്തനം അവസാനിപ്പിച്ചത്.ഈജിപ്ഷ്യന് സ്വദേശിയാണ്, കോവിഡ് 19 ഭേദമായി, ദുബായ് പാർക്ക്സ് ആന്റ് റിസോർട്ട്സ് ആശുപത്രി വിട്ടത്. ഇതോടെ താല്ക്കാലിക ഫീല്ഡ് ആശുപത്രിയായി മാറിയിരുന്ന, പാർക്ക്സ് ആന്റ് റിസോർട്ട്സ് പ്രവർത്തനം അവസാനിപ്പിച്ചു. 1200 രോഗികളെ പരിചരിക്കാന് കഴിയുന്ന ആശുപത്രിയായാണ്, പ്രവർത്തിച്ചിരുന്നത്. 130 ഡോക്ടർമാരും, നഴ്സുമാരും അനുബന്ധപ്രവർത്തകരുമാണ് ഇവിടെയുണ്ടായിരുന്നത്. ഏപ്രില് 24 ന് 29,000 ചതുരശ്ര അടി വിസ്തൃതിയില്, പ്രവർത്തനം ആരംഭിച്ച ആശുപത്രിയില് ഇതുവരെ,2300 പേരെയാണ് ചികിത്സിച്ചത്. ദുബായ് ഹെല്ത്ത് അതോറിറ്റി, സിവില് ഡിഫന്സ് തുടങ്ങിയവുടെ സഹകരണത്തോടെ പ്രവർത്തിച്ചിരുന്ന ആശുപത്രിയുടെ മേല്നോട്ടം വഹിച്ചത് അബുദബി ഹെല്ത്ത് സർവ്വീസ് കമ്പനി,സേഹയാണ്.