ആകെ ജനസംഖ്യയിൽ കൂടുതൽ കോവിഡ് -19 പരിശോധന നടത്തുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി യുഎഇ
അബുദാബി : രാജ്യത്തെ ആകെ ജനസംഖ്യയിൽ കൂടുതൽ കോവിഡ് -19 പരിശോധന നടത്തുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി യു എ ഇ മാറിയതായി സർക്കാർ വക്താവ് ഡോ.ഒമർ അബ്ദുൾറഹ്മാൻ അൽ ഹമ്മാദി അറിയിച്ചു.യു എ ഇയിൽ നിലവിൽ കോവിഡ് -19 പരിശോധനകളുടെ എണ്ണം ഒരു കോടി കടന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 6 വരെയുള്ള കാലയളവിൽ രാജ്യത്ത് 720802 കോവിഡ് -19 പരിശോധനകൾ നടത്തിയതായി അൽ ഹമ്മാദി അറിയിച്ചു. അതിനു തൊട്ടുമുൻപുള്ള ആഴ്ച്ചയെ അപേക്ഷിച്ച് പരിശോധനകളുടെ എണ്ണത്തിൽ 8 ശതമാനം വർധനവ് ഉണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 6 വരെയുള്ള കാലയളവിൽ കണ്ടെത്തിയ രോഗബാധിതരിൽ 16 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ആകെ പരിശോധനകളുടെ അടിസ്ഥാനത്തിൽ ഇതുവരെ കണ്ടെത്തിയ രോഗബാധിതരുടെ എണ്ണം 1 ശതമാനത്തിൽ തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേ കാലയളവിൽ രോഗമുക്തി നേടിയവരുടെ എണ്ണം 23 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കോവി