ജീകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ലൈസൻസ് ഇല്ലാതെ പണം സമാഹരിക്കുന്നതു നിയമലംഘനമെന്നു യുഎഇ പബ്ലിക് പ്രോസിക്യൂഷൻ.
യുഎഇ: ജീകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ലൈസൻസ് ഇല്ലാതെ പണം സമാഹരിക്കുന്നതു നിയമലംഘനമെന്നു യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. റംസാൻ നാളുകളിൽ ഇത്തരം പ്രവർത്തനങ്ങൾ സർവ്വ സാധാരണമാകുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വീണ്ടും മുന്നറിയിപ്പ് നല്കിരിക്കുന്നതു.സമൂഹമാധ്യമങ്ങളിലൂടെയോ നേരിട്ടോ ഉള്ള ഇത്തരം ധന സമാഹരണം നിയമ വിരുദ്ധ നടപടിയായി പരിഗണിച്ചു ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്ന യുഎഇ യിലെ ഔദ്യോഗിക ഏജൻസികളിൽ കൂടിയല്ലാതെ ധനസമാഹരണം നടത്തുന്നതിന് എതിരെയാണ് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. ജയിൽ ശിക്ഷക്ക് പുറമെ രണ്ടര ലക്ഷം മുതൽ അഞ്ച് ലക്ഷം വരെയാണ് പിഴയായി നൽകേണ്ടി വരിക . മോസ്‌ക്യുകളിൽ പ്രാർത്ഥനകൾക്ക് എത്തുന്നവരിൽ നിന്നുള്ള ധനസമാഹരണവും നിയമ വിരുദ്ധമാണ് . ഇത്തരക്കാർക്ക് 3 മാസത്തെ തടവും 5000 ദിർഹം വരെ പിഴയും ലഭിക്കും. റമസാൻ നാളുകളിൽ അനധികൃത ധനസമാഹരണ പ്രവർത്തികൾ വർദ്ധിക്കുന്നത് മുൻപിൽ കണ്ടാണ് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് ആവർത്തിച്ചു നൽകിയിരിക്കുന്നത്.