ചികിത്സാ പിഴവ് നിമിത്തം ആശുപത്രിയിൽ വെച്ചു കുട്ടി മരിച്ച സംഭവത്തിൽ അൽഐനിൽ കുടുംബത്തിന് 2,00,000 ദിർഹം കോടതി അനുവദിച്ചു.
അബുദാബി: ചികിത്സാ പിഴവ് നിമിത്തം ആശുപത്രിയിൽ വെച്ചു കുട്ടി മരിച്ച സംഭവത്തിൽ അൽഐനിൽ കുടുംബത്തിന് 2,00,000 ദിർഹം കോടതി അനുവദിച്ചു. അന്വേഷണത്തിൽ ആശുപത്രിയും, ചികിത്സിച്ച ഡോക്ടർമാരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകാൻ നിര്ദ്ദേശിച്ച കീഴ് കോടതിയുടെ അപ്പീൽ അൽ ഐൻ കോടതി ശെരി വെക്കുകയായിരുന്നു. ഡോക്ടർമാരുടെ അശ്രദ്ധയും , മുൻ കരുതൽ ഇല്ലായ്മയുമാണ് മകന്റെ മരണ കാരണം എന്ന് മാതാപിതാക്കൾ പറഞ്ഞു. കുട്ടിയെ ചികിത്സിക്കുന്നതിൽ തെറ്റ് പറ്റിയിട്ടില്ല എന്നതായിരുന്നു ഹോസ്പിറ്റൽ അധികൃതരുടെ വാദം. എന്നാൽ ചികിത്സയിൽ അനാസ്ഥ ഉണ്ടായതായി കോടതി നിയോഗിച്ച മെഡിക്കൽ കമ്മിറ്റി കണ്ടെത്തുകയായിരുന്നു. 2,00,000 ദിർഹം അനുവദിച്ചതിനു പുറമെ കുടുംബത്തിന്റെ നിയമപരമായ ചിലവുകൾ വഹിക്കാനും ആശുപത്രിയോടും, ഡോക്ടർമാരോടും കോടതി നിർദ്ദേശിച്ചു