ഇസ്രായേലില്‍നിന്നും സഞ്ചാരികളുമായി ആദ്യ വിമാനം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി.
യുഎഇയും ഇസ്രായേലും തമ്മിലുള്ള നയതന്ത്രകരാറിനുപിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാകുകയാണ്.ഇസ്രായേലില്നിന് നും സഞ്ചാരികളുമായി ആദ്യ വിമാനം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങി. FlyDubai FZ8194 വിമാനത്തിലാണ് ആദ്യ സംഘം ടെല്‍ അവീവിലെ ബെന്‍ഗുരിയോണ്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്നും പറന്നത്. സഞ്ചാരികള്‍ക്കായി ഒരുക്കിയ ഈ വിമാനസര്‍വ്വീസിനെ വാണിജ്യ ചാര്‍ട്ടര്‍ ഫ്‌ളൈറ്റ് എന്നാണ് അധികൃതര്‍ വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പതിവ് വാണിജ്യ വിമാന സര്‍വീസുകള്‍ നവംബർ അവസാനത്തോടെ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സാധാരണ വിമാനസര്‍വ്വീസുകള്‍ നീളുന്നത്. അതേസമയം സമീപകാലത്ത് സര്‍ക്കാര്‍ പ്രതിനിധികളെയും ബിസനസ് പ്രമുഖന്മാരെയും വഹിച്ചുകൊണ്ട് നിരവധി വിമാനസര്‍വ്വീസുകളാണ് ഇരുരാജ്യങ്ങളിലേക്കായി നടത്തിയത്. കപ്പല്‍ മാര്‍ഗമുള്ള ചരക്കുഗതാഗതവും ആരംഭിച്ചിരുന്നു.കഴിഞ്ഞ സെപ്റ്റംബറിലാണ് ഇസ്രായേലും യുഎഇ സമാധാനകാരാറില്‍ ഒപ്പുവെച്ചത്. അതിനുപിന്നാലെ ഒട്ടേറെ വാണിജ്യ വ്യവസാര കരാറുകളിലാണ് ഒരു രാജ്യങ്ങളും ഒപ്പുവെച്ചത്.