ഇന്ത്യൻ വിമാനകമ്പനികൾ നിരക്ക് വർദ്ധനവിന് ഒരുങ്ങുന്നു
അബുദാബി: നിലവിലുള്ള നിരക്ക് തന്നെ ദുർവഹമായി നിലനിൽക്കെയാണ് വീണ്ടും നിരക്ക് വർദ്ധനവിന് വഴിയൊരുങ്ങുന്നത് .ഇന്ത്യയിലെ പൊതുമേഖല എണ്ണ വിതരണക്കമ്പനികള്‍ വിമാന ഇന്ധനത്തിന്റെ നിരക്ക് വീണ്ടും കൂട്ടാൻ തീരുമാനിച്ചതോടെയാണ് വിമാനകമ്പനികൾ നിരക്ക് വർദ്ധനവിന് തയ്യാറാകുന്നത്. ഡല്‍ഹിയില്‍ കിലോ ലിറ്ററിന് 1.41 ലക്ഷം രൂപയാണ് പുതിയ വില. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ വിമാന ഇന്ധവിലയിലുണ്ടായ വര്‍ധനവ് 120 ശതമാനമാണ്. ഇതോടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാതെ മാര്‍ഗമില്ലെന്ന് വിമാനക്കമ്പനികള്‍ വ്യക്താക്കി. 10 മുതല്‍ 15 ശതമാനംവരെ വര്‍ധന വേണമെന്ന് സ്‌പൈസ് ജെറ്റ് ആവശ്യപ്പെട്ടു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിയുന്നതും പ്രതിസന്ധിയുണ്ടാക്കുന്നതായി കമ്പനികള്‍ ചൂണ്ടിക്കാട്ടി. കോവിഡിന് പിന്നാലെ വ്യോമയാന മേഖലയില്‍ വലിയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. അതിൽ നിന്നും വിമുക്തി നേടുന്ന സമയത്താണ് മറ്റൊരു തിരിച്ചടിയായി ഇന്ധന വിലവർദ്ധനവ് വന്നിരിക്കുന്നത്.