ലോക കേരള സഭ അംഗമായി ശരീഫ് കാരശ്ശേരി തിരഞ്ഞെടുക്കപ്പെട്ടു.
ദുബൈ : ലോക കേരള സഭ അംഗമായി ശരീഫ് കാരശ്ശേരി തിരഞ്ഞെടുക്കപ്പെട്ടു. പ്രവാസി കേരളീയരുടെ സാംസ്‌കാരിക, സാമൂഹിക-രാഷ്ട്രീയ, സാമ്പത്തിക സംയോജനത്തിനുള്ള വഴിയെന്ന നിലയില്‍ രൂപം കൊണ്ടതാണ് ലോക കേരള സഭ. സഭയുടെ മൂന്നാമത് സമ്മേളനം അടുത്ത വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ തിരുവനന്തപുരത്ത് നടക്കും. സമ്മേളനത്തില്‍ ശരീഫ് കാരശ്ശേരി പങ്കെടുക്കും. ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറി, ഐ സി എഫ് ഇന്റർനാഷണൽ കൗണ്‍സില്‍ സെക്രട്ടറി, സിറാജ് ദിനപത്രം ഗള്‍ഫ് മാനേജര്‍ എന്നിങ്ങനെ സ്ഥാനങ്ങള്‍ വഹിച്ചു വരികയാണ് ശരീഫ് കാരശ്ശേരി.
കൊവിഡാനന്തര പ്രവാസത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിന് പ്രവാസികളെ സജ്ജരാക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തിന്റെ സമ്പദ്ഘടനക്ക് നിര്‍ണായക സംഭാവന നല്‍കുന്ന വിഭാഗത്തിന്റെ ശാക്തീകരണം മുഖ്യ പരിഗണന അര്‍ഹിക്കുന്ന വേളയിലാണ് സമ്മേളനം നടക്കുന്നത്. പ്രവാസി കുടിയിറക്കവും നിലവിലുള്ള പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തിന് എങ്ങനെ കൈകാര്യം ചെയ്യാമെന്നത് ലോക കേരള സഭയില്‍ സവിശേഷ ശ്രദ്ധ നേടും. ഇതിനു പിന്നാലെ സര്‍ക്കാര്‍ തുടര്‍നടപടികളുമായി മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.