ജെറ്റ് എയർവെയ്‌സ് വിമാനങ്ങൾക്ക് വീണ്ടും പറന്നുയരാൻ യുഎഇയിൽ നിന്നും പുതിയ സംരംഭം.
യു.എ.ഇ: ജെറ്റ് എയർവേസ് പുനരാരംഭിക്കാൻ യുഎഇയിൽ നിന്നുള്ള സംയുക്ത സാമ്പത്തിക സംരഭത്തിന് അനുമതിയായി. മുൻപുണ്ടായിരുന്ന ആഭ്യന്തര സർവീസുകൾ പുനരാരംഭിച്ചു കൊണ്ട് പ്രവർത്തനം തുടങ്ങുന്നതിനാണ് ലക്ഷ്യമിടുന്നത്. ജെറ്റ് എയർവെയ്‌സ് ഏറ്റെടുക്കുന്നതിന് വിവിധ കമ്പനികൾ നൽകിയ വാഗ്ദാനങ്ങൾ പരിശോധിച്ച ശേഷമാണ് യുഎഇ ആസ്ഥാനമായി വാണിജ്യ വ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന മുരാരി ലാൽ ജലാൻ , ഇന്ഗ്ലണ്ടിലെ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ കൽറോക്ക് ക്യാപിറ്റലുമായി ചേർന്നുള്ള സംയുക്ത സംരഭത്തിന് ഏറ്റെടുക്കൽ അനുമതി നൽകിയിരിക്കുന്നത്. വ്യവസ്ഥകൾ അനുസരിച്ചു 90 ശതമാനം ഓഹരികൾ പുതിയ കമ്പനികൾക്ക് ലഭിക്കുമ്പോൾ ബാക്കിയുള്ള 10 ശതമാനം ഓഹരികൾ ജെറ്റ് എയർവെയ്‌സ് നു വായ്പ നൽകിയ സാമ്പത്തിക സ്ഥാപനങ്ങൾക്കും , ജീവനക്കാർക്കും ആയി വീതം വെക്കുമെന്നാണ് അറിയുന്നത്. വിമാനക്കമ്പനി പുനരുജ്ജീവിപ്പിക്കുന്നതിനു പ്രാഥമികമായി 1000 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് പുതിയ സംയുക്ത സംരഭം പദ്ധതി തയ്യാറാക്കിയിക്കുന്നതു. ഇന്ത്യയിലെ നാഷണൽ കമ്പനി ലോ ട്രിബ്യുണൽ നടത്തുന്ന പേപ്പർ ഹർജികൾ സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ 6 മാസത്തിനകം ജെറ്റ് എയർവേസ് വിമാനങ്ങളെ ആകാശത്തു എത്തിക്കാനാണ് പുതിയ നിക്ഷേപകരുടെ ലക്‌ഷ്യം. നിലവിലുണ്ടായിരുന്ന ട്രാഫിക് റൈറ്സ് നിലനിർത്താനായിരിക്കും പുതിയ കമ്പനിയുടെ ആദ്യ പരിശ്രമം. ദുബൈയിൽ റിയൽ എസ്റ്റേറ്റ് , എഫ് എം സി ജി , ഡയറി പ്രോഡക്ട് ,ട്രാവൽ ആൻഡ് ടൂറിസം,ഇൻഫ്രാസ്റ്റക്ടച്ചർ ഡവലപ്മെന്റ് തുടങ്ങിയ വിവിധ മേഖലകളിൽ വമ്പൻ പദ്ധതികളുള്ള എം ജെ ഡെവലപ്പേഴ്‌സ് എന്ന കമ്പനിയുടെ അമരക്കാരനാണ് മുരാരി ലാൽ ജലാൻ.